ന്യൂദല്‍ഹി: സര്‍ക്കാരിതര സംഘടനകള്‍ക്ക് (എന്‍ജിഒ) കിട്ടിയിരുന്ന വിദേശ ധനസഹായത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ 6499 കോടി രൂപയുടെ കുറവുണ്ടായതായി ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.
വിദേശ ധനസഹായ ചട്ടം ലംഘിച്ചതിന് 2011 മുതല്‍ 2017 വരെ, കേന്ദ്ര സര്‍ക്കാര്‍ 18,868 എജിഒകളുടെ ലൈസന്‍സ് റദ്ദാക്കി. 2017 ല്‍ മാത്രം 4842 സംഘടനകളുടെ രജിസ്ട്രേഷന് തന്നെ ഇല്ലാതാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-16) 17773 കോടി രൂപയാണ് വിവിധ എന്‍ജിഒകള്‍ വിദേശങ്ങളില്‍നിന്നു മാത്രം നേടിയിരുന്ന ധനസഹായം. 2016-17 ല്‍ അത് 11,22ധ കോടിയായി.
വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതിയില്ലാതെയും വഴിവിട്ടും പണം നേടി പ്രവര്‍ത്തിച്ചിരുന്ന സംഘടനകളെ കര്‍ശനമായി കേന്ദ്രം നിരീക്ഷിച്ച് നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്നാണീ കുറവ്. വിദേശ സഹായം വാങ്ങി രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പോലും നടത്തുന്ന സംഘടനകളുണ്ടായിരുന്നു. ഇവയ്ക്ക് രാഷ്ട്രീയ സംരക്ഷണം കൊടുത്തിരുന്ന മുന്‍ യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ക്ക് തടയിട്ടായിരുന്നു മോദി സര്‍ക്കാര്‍ നീക്കം. ഇത്തരം സംഘടനകളില്‍ ചിലവ രാഷ്ട്രീയ പ്രവര്‍ത്തനവും പരോക്ഷമായി നടത്തിയിരുന്നു.
വാര്‍ഷിക കണക്കുകളും രേഖകളും വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിയും മറ്റും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ പലര്‍ക്കും സമര്‍പ്പിക്കാനായില്ല. ഇതെത്തുടര്‍ന്ന്, സര്‍ക്കാര്‍ പകപോക്കല്‍ നടത്തുകയാണെന്ന് ചില സംഘടനകള്‍ ആരോപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ചില സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് പകപോക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ 2016-ല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതോടെ ചില സംഘടനകള്‍ നടത്തിയ രാഷ്ട്രീയപ്രവര്ത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് അടിത്തറ ശക്തമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: