ചേര്‍ത്തല: സര്‍ക്കാരിന്റേയും കയര്‍ കോര്‍പ്പറേഷന്റേയും കെടുകാര്യസ്ഥത മൂലം കയര്‍ മേഖല പൂര്‍ണമായി സ്തംഭിച്ചെന്ന് കേരളാ സ്റ്റേറ്റ് കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. ചെറുകിട ഉല്‍പ്പാദകര്‍ ഓണത്തിന് മുന്‍പ് കോര്പ്പറേഷന് കൈമാറിയ ഉല്‍്പ്പന്നങ്ങളുടെ വിലയായ ഏഴ് കോടിയോളം രൂപ വിതരണം ചെയ്യാന്‍ നടപടയില്ല. ഓണത്തിന് ശേഷം ചെറുകിട ഉല്‍പ്പാദകര്‍ക്ക് ഓര്‍ഡറുകളും ലഭിച്ചിട്ടില്ല. വര്‍ഷത്തില്‍ 250 ദിവസം തൊഴില്‍ നല്‍കുമെന്നും ചെറുകിടക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും കോര്പ്പറേഷന് ശേഖരിക്കുമെന്ന വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്റേയും പ്രഖ്യാപനം ജലരേഖയായി. സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: