മാവേലിക്കര: മാങ്കാകുഴി അറുനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ ശുഭേന്ദ്രന്റെ ഭാര്യ സരസ്വതിയുടെ മരണത്തില്‍ ദുരൂഹതയില്ലയെന്ന് മാവേലിക്കര പോലീസ് പറഞ്ഞു. മാനസിക രോഗിയായിരുന്ന സരസ്വതി മുറിയ്ക്കുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.
ഇടതു കൈയും ശരീരത്തിന്റെ കുറച്ചു ഭാഗവും കത്തിക്കരിഞ്ഞിരുന്നു. ഇരുകാലുകളിലെയും അസ്ഥികള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. സമീപത്തുള്ള ബന്ധുവാ യ സ്ത്രീ ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് ഇവരുടെ മൃതദേഹം നായ തിന്നുന്നത് കണ്ടത്. തെരുവില്‍ അലഞ്ഞ ഇവരെ വൃദ്ധസദനത്തില്‍ ആക്കിയെങ്കിലും തിരികെ വീട്ടിലെത്തി യിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് ശുഭേന്ദ്രന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: