കൊടുങ്ങല്ലൂര്‍: ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകന്റെ ബൈക്കും കടയും തീവെച്ചു നശിപ്പിച്ചു.. എറിയാട് മാടവന നടുമുറി പ്രദീപിന്റെ വീട്ടിലെ ബൈക്കും അബ്ദുള്ള റോഡിലെ കടയുമാണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ തീവെച്ചു നശിപ്പിച്ചത്. പ്രദീപിന്റെ മകന് പ്രശാന്ത് ബിജെപി അനുഭാവിയും ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകനുമാണ്. പ്രശാന്തിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പവര്‍ ടൂള്‍സും മറ്റും വാടകക്കു കൊടുക്കുന്ന കടയ്ക്കും ഉപകരണങ്ങള്‍ക്കും തീപിടുത്തത്തില്‍ വന്‍ നഷ്ടം സംഭവിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ രണ്ടു പേര് ബൈക്കില്‍ കയറി പോകുന്നത് കണ്ടു. ഓടി കൂടിയ നാട്ടുകാരാണ് പ്രദീപിന്റെ കടയിലെ തീയണച്ചത്.
ഇക്കഴിഞ്ഞ ആറിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ മധുര പലഹാര വിതരണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തീ വെപ്പ് എന്നു സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സ്ഥലത്തു നിന്നും ലഭിച്ചു. തീവെപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തീരദേശത്ത് ജിഹാദി ഭീകരത മറ നീക്കി രംഗത്ത്
കൊടുങ്ങല്ലൂര്‍: തീരദേശത്ത് ജിഹാദി ഭീകരത മറ നീക്കി രംഗത്ത്. കഴിഞ്ഞ ദിവസം മാടവനയിലെ തീവെപ്പു സംഭവങ്ങള്‍ പ്രദേശത്തെ ജിഹാദി തീവ്രവാദികളുടെ സാന്നിദ്ധ്യം എത്രമാത്രം ശക്തമാണെന്നു തെളിയിക്കുന്നതാണ്. ദശാബ്ദങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ സന്നാഹങ്ങളോടെ രംഗത്തു വന്നിരിക്കുകയാണ്. ഡിസം: 6 ലെ ലഡ്ഡുവിതരണമാണ് മാടവനയിലെ തീവെപ്പിനു കാരണമെങ്കില്‍ മൂത്തകുന്നത്ത് മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതാണ് ജിജീഷ് എന്ന യുവാവിന്റെ മൂന്ന് ബൈക്കുകള്‍ കത്തിച്ചതിനു പിന്നില്‍. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും മുസ്ലീംതീവ്രവാദ സംഘടനയാണെന്ന് സൂചിപ്പിക്കുന്ന എഴുത്ത് ഇന്നലെ മാടവനയില്‍ നിന്നും ലഭിച്ചു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് മൂത്തകുന്നം-വടക്കേക്കര മേഖലയില്‍ ഒരു മുജാഹിദ് സംഘടന നടത്തിയ ലഘുലേഖ വിതരണം ഏറെ വിവാദമായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ ചിത്രങ്ങളും മറ്റുമടങ്ങിയ മാപ്പുകള്‍ ഇവരുടെ പക്കല്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു നിറുത്തി പോലീസിലേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജിജീഷിന്റെ വീട്ടിലെ മൂന്ന് ബൈക്കുകള്‍ തീവെച്ചത്. കൊടുങ്ങല്ലൂരിലെ ജിഹാദി ആക്രമണം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, എല്‍.കെ. മനോജ്, കെ.യു.പ്രേംജി, കെ.എ. സുനില്‍കുമാര്‍, ശാലിനി വെങ്കിടേഷ്, ഡോ: ആശാലത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: