കട്ടപ്പന: വെള്ളമില്ല, വെളിച്ചമില്ല, സംരക്ഷണഭിത്തിയുമില്ല ആകെയുള്ളത് അവഗണന മാത്രം. പണിക്കന്കുടിയ്ക്ക് സമീപം മുനിയറയിലെ 10-ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകളുടെ ദയനീയ അവസ്ഥയാണിത്.
1996ല്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ നിലവില്‍ 17 കുട്ടികളാണ് പഠിക്കുന്നത്. റോഡ് നിരപ്പില്‍ നിന്ന് 50 അടിയോളം ഉയരത്തില്‍ ഇരിക്കുന്ന ഭൂമിയ്ക്ക് കെട്ടുറപ്പില്ലാത്തത് മൂലം ഏത് നിമിഷവും താഴെ വീഴാവുന്ന നിലയിലാണ് അങ്കണവാടി. ഓടുകള്‍ തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ അങ്കണവാടിക്കുള്ളില്‍ മുഴുവന്‍ വെള്ളമാകും. വൈദുതിയ്ക്കുവേണ്ടി വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചെങ്കിലും വെളിച്ചമെത്തിയിട്ടില്ല. ഇപ്പോഴും ഇ
രുട്ടില്‍ തന്നെ.
അങ്കണവാടിക്ക് സംരക്ഷണഭിത്തിയില്ല എന്നതാണ് പ്രധാന പ്രശ്നം. ഇതുകൊണ്ട് തന്നെ അങ്കണവാടിയിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ ഭീതിയോടെയാണ് കഴിയുന്നത്. കൂട്ടികളെ പുറത്തേയ്ക്കിറക്കാതെ മുറിക്കുള്ളില്‍ അടച്ചിടുകയാണ് ചെയ്യുന്നത്. കുടിവെള്ളം അടുത്ത വീടുകളില്‍ നിന്നുമാണ് എടുക്കുന്നത്.
പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അങ്കണവാടി നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആയിട്ടില്ല. രക്ഷിതാക്കളും അങ്കണവാടി ടീച്ചറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. പഞ്ചായത്ത് അധികൃതര്‍ അങ്കണവാടിയിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് രക്ഷിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം എഇ അങ്കണവാടിയില്‍ പരിശോധയ്ക്ക് എത്തിയപ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തരില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ആവശ്യമായ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: