കുമളി: കെഎസ്ഇബി സബ് എഞ്ചിനീയറെ ഓഫീസില്‍ കയറി മര്‍ദ്ധിച്ച കേസില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 5 പേരെ പീരുമേട് കോടതി റിമാന്റ് ചെയ്തു. കുമളി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ എം. രാജനെ മര്‍ദ്ദിച്ച കേസിലാണ് പ്രതികളായ പഞ്ചായത്ത് അംഗം പ്രജിഷ് എസ്, പ്രദേശിക നേതാക്കളായ കെ.ആര്. കുട്ടപ്പന്, എന്‍. സാബു, രാജിവ്, വിനോദ് നെടിയകാലയില്‍ തുടങ്ങിയവരെ പീരുമേട് കോടതി റിമാന്റ് ചെയ്തത.് 2016 ആഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഈ ഓഫീസില്‍ നിന്നും മുമ്പ് പിരിച്ചുവിട്ട താല്‍ക്കാലിക മീറ്റര്‍ റീഡറെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്. ഓഫീസില്‍ എത്തിയ പ്രതികള്‍ മുറിക്കുള്ളിലേക്ക് വിളിച്ചുകൊണ്ടു പോയി മര്‍ദ്ധിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പീരുമേട് താലുക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കര്ണ്ണപടത്തിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.
ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഭരണകക്ഷി സ്വാധിനം ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കുകയായിരുന്നു. പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ പോലീസ് അന്വേഷണം പൂര്‍ത്തികരിച്ച് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: