തൃശൂര്‍: ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ മേരി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് സി.പി.ഐയിലെ ഷീല വിജയകുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫിലെ ഇ.ഓമനയെയാണ്മേരി തോമസ് പരാജയപ്പെടുത്തിയത്. മേരി തോമസിന് 20 വോട്ടും ഓമനക്ക് 8 വോട്ടും ലഭിച്ചു.
തെക്കുംകര പഞ്ചായത്തിലെ വാഴാനി ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ തെക്കുംകര ഗ്രാമപഞ്ചായയത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പിന് എ.ഡി.എം സി.വി.സജന് വരണാധികാരിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: