കാസര്‍കോട്/ കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒന്ന് ലക്ഷദ്വീപിനടുത്തും ഒരാളുടെ മൃതദേഹം കാസര്‍കോട്ട് പുറം കടലിലുമാണ് കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി.
കാസര്‍കോട് പോലീസിലും കോസ്റ്റല്‍ പോലീസിലും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ തന്നെ കാസര്‍കോട്ടെത്തിച്ചു. ബേപ്പൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘത്തിനാണ് മൃതദേഹം കിട്ടിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം കണ്ടെത്തിയ ഉടന്‍ കോസ്റ്റല്‍ പോലീസ് നെല്ലിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ സ്താനികരോട് ചെറിയ ബോട്ട് നല്കാന് അഭ്യര്‍ത്ഥിച്ചു. അവര്‍ ഉടന്‍ മത്സ്യത്തൊഴിലാളിയായ നാരായണന്റെ ബോട്ട് പോലീസിന് വിട്ടുനല്‍കി.
മത്സ്യത്തൊഴിലാളികളായ നാരായണന്, അശോകന്, വിനോദ്, രൂപേഷ്, ദിലീഷ് എന്നിവര്‍ക്കൊപ്പം കോസ്റ്റല്‍ എസ് ഐ ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ചന്ദ്രന് എന്നിവരാണ് ബോട്ടില്‍ പോയി പുറം കടലില്‍ വെച്ച് വലിയ ബോട്ടില്‍ നിന്നും ചെറിയ ബോട്ടിലേക്ക് മൃതദേഹം മാറ്റി കരക്കെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: