തിരുവനന്തപുരം: വിവാദനായിക സരിതയുടെ അഭിഭാഷക പി.ജെ. സിജയെ പട്ടികജാതി,ഗോത്രവര്‍ഗ്ഗ കമ്മീഷനംഗമായി ഇടതു സര്‍ക്കാര്‍ നിയമിച്ചു. ഇടത് അഭിഭാഷക സംഘടനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ഗവണ്മെന്റ് പ്ലീഡര്‍ തസ്തികയില്‍ നിന്ന് നേരത്തെ ഇവരെ ഒഴിവാക്കിയിരുന്നു.
തൃശൂര്‍ സ്വദേശിനിയായ സിജ തിരുവനന്തപുരത്താണ് പ്രാക്ടീസ് ചെയ്യുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സിജയെ നിയമിച്ചുള്ള തീരുമാനത്തിനെതിരെ സിപിഎം അനുകൂല സംഘടനയായ ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് രംഗത്തെത്തിയിരുന്നു.
സിജയുടെ കോണ്‍ഗ്രസ് ബന്ധങ്ങളും സരിതയുടെ അഭിഭാഷകയായിരുന്നുവെന്നതും ഇടത് അഭിഭാഷക സംഘടനയോട് ബന്ധം പുലര്ത്താതിരുന്നതുമാണ് എതിര്‍പ്പിന് കാരണം. സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പരാതിയും നല്കി. തുടര്‍ന്നാണ് ് സിജയെ ഒഴിവാക്കിയത്. മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്ന് സിജയെ ഉള്‍പ്പെടുത്തിയത്.
സിജയ്ക്കെതിരെ സരിതയുടെ ഭര്‍ത്താവ് ബിജുരാധാകൃഷ്ണന് ഗുരുതര ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. ജയിലില്‍ നിന്ന് ബിജു ശാലുമേനോന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ബിജു രാധാകൃഷ്ണന്റെ വിവാദ കത്ത് ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് അന്ന് നിയമനം തടഞ്ഞു. ഇത് മറ്റൊരു വഴിയില്‍ യാഥാര്‍ത്ഥ്യമായത് എങ്ങനെയെന്നാണ് ഇടത് അഭിഭാഷക സംഘടനയിലെ പ്രമുഖര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: