ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ദല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. ഡിഎംകെ നേതാക്കളായ എ രാജയും, കനിമൊഴിയും ടെലികോം കമ്പനികളും ഉള്‍പ്പെട്ട കേസിലാണ് വിധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലും സിബിഐ അന്വേഷിച്ച രണ്ടു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി വിധി പ്രസ്താവിച്ചത്. നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു.
നവംബര്‍ ഏഴിന് വിധി പ്രസ്താവിക്കുന്ന തീയതി അറിയിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. അന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഡിസംബര്‍ അഞ്ചിന് വിധി പ്രസ്താവന തീയതി അറിയിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. വിധിപ്രഖ്യാപനം തയാറാക്കുന്നത് പൂര്‍ണമായിട്ടില്ലെന്നും മൂന്നാഴ്ച കൂടി ഇതിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിപ്രഖ്യാപന തീയതി അറിയിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേസിലെ വിധി ഈ മാസം 21 ന് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: