കൊച്ചി: വാഹന നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ക്രൈംബ്രാഞ്ച് നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപി ഹാജരായത്. കേസില്‍ അറസ്റ്റ് നടപടികള്‍ ഹൈക്കോടതി മുന്നാഴ്ചത്തേയ്ക്ക് തടഞ്ഞിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്കി വിളിച്ചുവരുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ കാറുകള്‍ കേരളത്തില്‍ സ്ഥിരമായി ഓടുന്നില്ലെന്നും ഒരു കാര്‍ ദല്‍ഹിയിലും മറ്റൊരെണ്ണം ബംഗളുരുവിലുമാണെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: