ിരുവനന്തപുരം: ബോണക്കാട് വനഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും വനഭൂമിയെ അതേ തരത്തില്‍ നിലനിര്‍ത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സൂരേഷ്. വനഭൂമി കൈയേറി കുരിശ് സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനം മന്ത്രി രാജുവിന്റെ വീട്ടുപടിക്കല്‍ നടത്തിയ ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കിളിമാനൂര്‍ സുരേഷ്.
ഹൈക്കോടതി വിധി ലംഘിച്ചാണ് ബോണക്കാട് കുരിശ് സ്ഥാപിച്ചത്. നിയമം ലംഘിച്ചതിന് വനം വകുപ്പ് എടുത്ത കേസിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വനഭൂമിയുടെ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ നിയമം ലംഘിച്ച് ബോണക്കാട് വനഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. വനം വകുപ്പ് എടുത്ത കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു കിളിമാനൂര്‍ സൂരേഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.രത്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, ജില്ലാ സെക്രട്ടറി വഴയില ഉണ്ണി, വൈസ് പ്രസിഡന്റ് ഡോ.വിജയന്, ട്രഷറര്‍ ശിവശങ്കരപ്പിള്ള, നെടുമങ്ങാട് ശ്രീകുമാര്‍, സൂര്യപ്രേം, നിര്‍മ്മല തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: