ന്യൂദല്‍ഹി: ദല്‍ഹി എയര്‍പോര്‍ട്ടിലെ വിഐപി ലോണില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തി. യാത്രക്കാരിയും ജേര്‍ണലിസ്റ്റുമായ ഹരീന്ദര്‍ ബവേജയ്ക്കാണ് ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയത്.
ഇക്കാര്യം ബവേജ ട്വിറ്ററില്‍ പങ്കുവെച്ചതോടെ എയര്‍ ഇന്ത്യ മാപ്പ് പറയുകയായിരുന്നു. കാറ്ററിംഗ് കമ്പനിയോട് സൂക്ഷ്മത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ ട്വിറ്ററിലൂടെ പറഞ്ഞു. സെന്റൗര്‍ ഗ്രൂപ്പ് ഹോട്ടലുകള്‍ നടത്തുന്ന ഹോട്ടല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് എയര്‍ ഇന്ത്യയുടെ കാറ്ററിംഗ് സര്‍വീസ് നിര്‍വഹിക്കുന്നത്.
അടുത്തിടെ ചിക്കാഗോ എയര്‍ ഇന്ത്യ വിമാനത്തില്‍ നല്കിയ ഭക്ഷണത്തില്‍ നിന്നും ഒരു യാത്രക്കാരന് ചത്ത പാറ്റയെ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: