കുണ്ടറ: കണ്ണനല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ആനക്കൊട്ടിലും സ്റ്റോര്‍ റൂമും തിടപ്പള്ളിയും പൊളിഞ്ഞുവീഴാറായ നിലയില്‍. വിവരം ശ്രദ്ധയില്‍പെട്ടിട്ടും ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള മുഖത്തല മുരാരിക്ഷേത്രത്തിന്റെ കീഴേടവും പുരാതനവുമായ ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തോടുള്ള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാണ്.
കൊല്ലം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഇവിടം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കി അയച്ചിട്ട് നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ക്ഷേത്രഭൂമി ഒരുവിഭാഗം ആള്ക്കാര് കയ്യേറാന്‍ ശ്രമിച്ചപ്പോള്‍ കൈയേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു ദേവസ്വംബോര്‍ഡും പഞ്ചായത്തുഭരണാധികാരികളുമെന്ന് ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.’ഭക്തജനങ്ങളാണ് പ്രക്ഷോഭം നടത്തിയും പിരിവെടുത്തും കേസുനടത്തി ഭൂമി തിരിച്ചുപിടിച്ചതെന്ന് ഉപദേശകസമിതി പ്രസിഡന്റ് ആര്.എസ്. ബിനുരാജ് പറഞ്ഞു.
ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള മീന്‍ ചന്തയിലെ മീനും മറ്റു മാലിന്യങ്ങളും കാക്കകൊത്തി ശ്രീകോവിലിന്റെ പടിയിലും ഉപദേവതാ ക്ഷേത്രത്തിലും കൊണ്ടിടുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിനു ഒരു പരിഹാരം കാണാമെന്നു കമ്മീഷണറോട്— ദേവസ്വം ഉപദേശകസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: