ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന് അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യതൊഴിലാളികളാണ് പാക്ക് ജയിലില്‍ കഴിയുന്നത്.
വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായിട്ടാണ് മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ഒക്ടോബര്‍ 27ന് 68 മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് മോചിപ്പിച്ചിരുന്നു. ഡിസംബര്‍ ആദ്യം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 500 ഓളം ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിന് നിരവധി മത്സ്യതൊഴിലാളികള്‍ അയല്‍ രാജ്യങ്ങളുടെ പിടിയിലാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: