തിരുവനന്തപുരം: പരമ്പരാഗത കരകൗശല വസ്തുക്കളുടെ സൗന്ദര്യം വിളിച്ചോതി വിജെടി ഹാളില്‍ നടന്നുവരുന്ന കരകൗശലമേള ഞായറാഴ്ച സമാപിക്കും. സുരഭി കേരളസ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ്സ് അപ്പക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. കേരളത്തിലെ കരകൗശല വിദഗ്ധര്‍ക്ക് പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നെയ്ത്തുകാരാണ് മേളയില്‍ പങ്കെടുക്കുന്നത്.
പേരുകേട്ട ബെഹല്പൂര് ചുരിദാറുകള്‍, പാനിപട്ട് ബെഡ്ഷീറ്റ്, മുളകൊണ്ട് നിര്‍മിച്ച പുല്‍ക്കൂട്, കളിമണ്‍ ഉപകരണങ്ങള്‍, മുളയില്‍ നിര്‍മിച്ച കപ്പുകള്‍, വാഴനാരില്‍ തീര്‍ത്ത ചവിട്ടികള്‍, കഥകളിയുടെയും ശംഖിന്റെയും രൂപത്തിലുള്ള ഘടികാരങ്ങള്‍, വിവിധതരം പെയിന്റിംഗില്‍ തീര്‍ത്ത ചിത്രങ്ങള്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത പത്മനാഭവിഗ്രഹം, ജുവലറി ഉത്പന്നങ്ങള്‍ തുടങ്ങി വിവിധതരം വസ്തുക്കളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. ജനത്തിരക്ക്കൊണ്ട് മേള ശ്രദ്ധയാകര്‍ഷിക്കുകയാണ്. രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: