പയ്യന്നൂര്‍: ചീമേനി പുലിയന്നൂരില്‍ റിട്ട അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്. ജാനകിയുടെ ഭര്‍ത്താവ് അക്രമത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണന് മാസ്റ്റര്‍ പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. ചീമേനിയിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന ഒരാള്‍ സംഘത്തിലുണ്ടായിരുന്നതായി കൃഷ്ണന് മാസ്റ്റര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനാലാണ് സംഭവസ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്.
കൊലയാളികള്‍ ഉപയോഗിക്കാനായി മുഖംമൂടി വാങ്ങിയത് പറശ്ശിനിക്കടവില്‍ നിന്നാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കടയിലെ സിസിടിവി പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ നവംബര്‍ മാസമാണ് സംഘം കടയില്‍ നിന്നും മുഖംമൂടി വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ കടക്ക് സമീപത്തെ സിസിടിവിയില്‍ 15 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ശേഖരിച്ചുവെക്കാനുള്ള ശേഷിയുള്ളൂ. ഇതിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും നേരത്തെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതിനായി ഈ ഹാര്‍ഡ് ഡിസ്ക് ചെന്നൈയിലെ കേ്രത്തിലേക്ക് പരിശോധനക്കയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടയില്‍ നിന്നും മുഖംമൂടി വാങ്ങിയ മൂന്നംഗസംഘത്തെ തിരിച്ചറിയാന്‍ കഴിയുമെന്ന് കടയുടമയും അറിയിച്ചിട്ടുണ്ട്.
ജാനകിയുടെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളില്‍ രണ്ടെണ്ണം കൊലയാളികളുടേതാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇതും പോലീസിന് ചെറിയ പ്രതീക്ഷ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: