വത്തിക്കാന്‍ സിറ്റി : ബാലപീഡനങ്ങള്‍ നടത്തിയ പാതിരിമാരെ രക്ഷിച്ചെന്ന ആരോപണം നേരിട്ട മുന്‍ ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബെര്‍ണാഡ് ലോ അന്തരിച്ചു.
കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയ സംഭവത്തില്‍ പാതിരിമാരെ അനുകൂച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് പദവി ബെര്‍ണാഡ് ഒഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മീഷന് വത്തിക്കാനിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
1931 നവംബര്‍ 4ന്് മെക്സിക്കോ, ടോറിയോണിലാണ് ബെര്‍ണാഡ് ലോ ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്തശേഷം 1961ലാണ് പുരോഹിതനായത്. 2004ല്‍ റോമിലെ സാന്റ മരിയ മാഗിയോര്‍ ബസിലിക്കയിലെ ആര്‍ച്ച് ബിഷപ്പായി ബെര്‍ണാഡിനെ ജോണ്‍പോള്‍ മാര്‍പ്പാപ്പ നിയമിച്ചു.
വത്തിക്കാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാവുന്ന അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. 2005ല്‍ നടന്ന പോപ്പ് തെരഞ്ഞെടുപ്പിലും ബെര്‍ണാഡ് പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: