സിംഗപ്പൂര്‍ സിറ്റി: സ്ത്രീകളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ നിര്‍മിച്ചതിന് സിംഗപ്പൂരില്‍ ദക്ഷിണ കൊറിയന്‍ വംശജനായ പാസ്റ്റര്‍ക്ക് എട്ടാഴ്ച ജയില്‍ ശിക്ഷ. വിവിധ സ്ഥലങ്ങളില്‍ വച്ച് അവരറിയാതെ 12 സ്ത്രീകളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് സിംഗപ്പൂര്‍ ഇമ്മാനുവല്‍ മിഷന് ചര്‍ച്ചിലെ ജോ ഹങ് ജുന്നിനെ (33) ശിക്ഷിച്ചത്.
സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റത്തിന് ഏഴിലധികം കേസുകള്‍ ഈയാള്‍ക്കു നേരെ ചുമത്തയിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അശ്ലീല ദൃശ്യങ്ങള്‍ക്കു പുറമെ 127ഓളം അശ്ലീല സിനിമകളും ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: