കടുത്തുരുത്തി: പമ്പിലെ ഇന്ധന ടാങ്കിന്റെ ചോര്‍ച്ചയെ തുടര്‍ന്ന് ഡീസല്‍ കിണറുകളിലേക്ക് വ്യാപിക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ ് മുട്ടുച്ചിറ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം കിണറുകളിലേക്ക് ഒഴുകിയത്. മുട്ടുച്ചിറ ബെന്‍സ് വില്ലയില്‍ ബാബു, കരോടന്‍ സാബു, തട്ടത്തുപ്പറമ്പില് ജോണി, മഠത്തിക്കുന്നേല്‍ ചാക്കോ എന്നിവരുടെ കിണറുകളിലാണ് കൂടുതലായി ഡീസല്‍ കലര്‍ന്നിരിക്കുന്നത്. കിണറുകള്‍ ശുചീകരിക്കുന്നതിനായി യാതൊരു നടപടികളും ഇതുവരെ പമ്പുടമയുടെയും പഞ്ചായത്ത് അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ബെന്‍സ് വില്ലയില്‍ ബാബു പറഞ്ഞു. ടാങ്കിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് കിണറുകളിലേക്ക് ഡീസല്‍ അമിതമായി കലരുന്നതിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഡീസല്‍ കലര്‍ന്ന കിണറുകളിലെ വെളളം മലീനികരണ ബോര്‍ഡ് ഉഗ്യോഗസ്ഥരെത്തി പരിശോധനക്കായി ശേഖരിച്ചു. കൂടാതെ സമീപത്തെ ജലസ്രോതസ്സുകളിലെ വെളളം പരിശോധനക്കായി കൊണ്ടു പോയിട്ടുണ്ട്. വിഗദ്ധ പരിശോധനക്കായി പമ്പിലെത്തിയ ഐഒസി ഉദ്യോഗസ്ഥര്‍ മലീനമായ കിണറുകളില്‍ പരിശോധിക്കനെത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് പമ്പുടമയ്ക്ക് ഐ.ഒ.സി കമ്പിനി നിര്‍ദ്ദേശം നല്കിരിക്കുകയാണ്. വ്യാഴാഴ്ചയും പമ്പിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടര്‍ന്നെങ്കിലും ഡീസല്‍ വില്പന നിര്‍ത്തി വെച്ചിരിക്കുകയാണ്. 5987 ലീറ്റര്‍ ഡീസലാണ് ടാങ്കില്‍ നിന്ന് ഒഴുകി പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: