നെടുങ്കണ്ടം: സെന്‍ട്രല്‍ ജങ്ഷനില്‍ സെന്റ്. സെബാസ്റ്റ്യന്‍ സ്കൂളിന് സമീപത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. അമിത വേഗതയില്‍ എത്തിയ വാഹങ്ങള്‍ നാട്ടുകാര്‍ റോഡിലേയ്ക്ക് ഇറങ്ങി തടയുകയായിരുന്നു.
തോട്ടം മേഖലയിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് ടൗണില്‍ കൂടി കടന്ന് പോകുന്നത്. വൈകുന്നേരം സ്കൂള്‍ സമയങ്ങളില്‍ പോലും ഇത്തരം വാഹനങ്ങള്‍ ചീറിപായുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥ ആയിട്ടും ഇത്തരം വാഹനങ്ങളുടെ വേഗതയ്ക് കടിഞ്ഞാണിടാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
തൊഴിലാളി വാഹനങ്ങളുടെ വേഗത കണ്ട് ഭയന്ന് മാറുന്നതിനിടയില്‍ പോലും അപകടങ്ങള്‍ സംഭവിയ്ക്കുന്നു. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ആളുകളെ കുത്തി നിറച്ചു ചീറിപായുന്ന തൊഴിലാളി വാഹങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല എന്ന ആരോപണം ശക്തമാണ്. നെടുങ്കണ്ടം ആര്‍ടിഒ ഓഫീസില്‍ നിന്ന് ഇവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ഇവരുടെ വാഹനങ്ങള്‍ പരിശോധിയ്ക്കാന്‍ പോലും തയ്യാറാവുന്നില്ല. നാട്ടുകാര്‍ തടഞ്ഞ വാഹങ്ങള്‍ പോലീസ് എത്തി സ്റ്റേഷനിലേയ്ക്ക് എത്തിയ്ക്കാന്‍ നിര്‍ദേശിച്ചു. തൊഴിലാളി വാഹങ്ങളുടെ വേഗത നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: