തൃശ്ശൂര്‍ : ജി.എസ്.ടിയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പിണറായി സര്‍ക്കാരിന് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. ജി.എസ്.ടി നടപ്പാക്കിയതിലൂടെ 606 ഉത്പന്നങ്ങളുടെ നികുതി കുറയേണ്ടതും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതുമാണ്.
എന്നാല്‍ അടിസ്ഥാന വില വര്‍ദ്ധിപ്പിച്ച് അമിതലാഭം ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരുന്ന് കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണെന്നും എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ജി.എസ്.ടിയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ഉപഭോക്തൃ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണ്ണയില്‍ ജില്ല പ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡണ്ടï് കെ.വി.ശ്രീധരന് , ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.എസ്.ശ്രീരാമന്,പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ടï് ഷാജുമോന്‍ വട്ടേക്കാട്, ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനീഷ് കുമാര്‍, കെ.പി.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ല നേതാക്കളായ സുരേന്ദ്രന് ഐനിക്കുന്നത്ത്, ജസ്റ്റിന് ജേക്കബ്ബ്, ഇ.മുരളീധരന്, രവികുമാര്‍ ഉപ്പത്ത്, സര്‍ജ്ജു തൊയക്കാവ്, ഇ.വി.കൃഷ്ണന് നമ്പൂതിരി, വിനോദ് പൊള്ളഞ്ചേരി, ഇ.ചന്ദ്രന്, പി.ഗോപിനാഥ്, രാജന് തറയില്‍, ഷൈജന്‍ നമ്പനത്ത്, അജിഘോഷ് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: