കൊച്ചി: മന്ത്രിസഭാ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതുകൊണ്ടു മാത്രം കൂട്ടുത്തരവാദിത്വം നഷ്ടമാവില്ലെന്ന് ഹൈക്കോടതി. നവംബര്‍ 15 ന് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നതോടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും ഇവരെ പുറത്താക്കാത്ത മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കരുതെന്നുമുള്ള ഹര്‍ജി തള്ളിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നതു കൊണ്ടുമാത്രം കൂട്ടുത്തരവാദിത്വം നഷ്ടമാകുന്നില്ല. മന്ത്രിമാരെയോ മന്ത്രിസഭയെയോ പുറത്താക്കാന്‍ ഇതു മതിയായ കാരണമല്ല. വിട്ടു നിന്നവര്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളെ എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ചെയ്തതായി ആക്ഷേപമില്ല. ആ നിലയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാറും തിരുവനന്തപുരം നേമം സ്വദേശിയുമായ ആര്‍എസ് ശശികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നാല് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: