ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ 2ജി നയം അഴിമതി നിറഞ്ഞതും വിശ്വാസ്യതയില്ലാത്തതുമെന്ന് പറഞ്ഞത് സുപ്രീംകോടതിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
സുതാര്യതയില്ലാത്തതും ഏകപക്ഷീയവുമെന്ന് വിലയിരുത്തി 2012ല്‍ 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയ ജെയ്റ്റ്ലി, ഇപ്പോഴത്തെ വിധി കോണ്‍ഗ്രസ് ബഹുമതിയായി കണക്കാക്കുന്നുവെന്നും കുറ്റപ്പെടുത്തി.
യുപിഎ പിന്തുടര്‍ന്ന നയം ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിമര്‍ശിച്ചിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. അഴിമതിക്ക് ആരാണ് ഉത്തരവാദികളെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: