പുനലൂര്‍: നഗരമധ്യത്തിലെ വെട്ടിപ്പുഴ ഏല നികത്താന്‍ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ തടഞ്ഞു. നഗരസഭയിലെ പവര്‍ ഹൗസ് വാര്‍ഡിലെ വേനല്‍ക്കാലത്തെ നീരുറവയായ വെട്ടിപ്പുഴ ഏലയാണ് സ്വകാര്യ കരാറുകാരന് നഗരസഭയുടെ ഒത്താശയോടെ നികത്താന്‍ ശ്രമിച്ചത്.
ഇതിനായി രണ്ടു ടിപ്പര്മണ്ണ് വയലില്‍ ഇടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ തഹസീല്‍ദാര്‍ ബി.അനില്‍കുമാര്‍, വില്ലേജ് ഓഫീസര്‍ സന്തോഷ് ജി.നാഥ് എന്നിവര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. റവന്യൂ, ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് നഗരസഭ ഏല നികത്തിയത്.
വേനല്‍ക്കാലത്ത് കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കാവുന്ന നീരുറവയാണിത്. മഴക്കാലത്ത് ഏല വെള്ളക്കെട്ട് ഒരു പരിധി വരെ നിയന്ത്രിക്കുന്ന ജലസംഭരണി കൂടിയാണ്.
നിലം നികത്തലിനെതിരെ പടവാള് ഉയര്‍ത്തുന്നവര്‍ ഭരണം കയ്യാളുന്ന നഗരസഭയാണ് നഗരമധ്യത്തെ വയലേല നികത്താന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: