ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ അടക്കം 128 രാജ്യങ്ങള്‍ യുഎന്‍ നടപടിയെ പിന്തുണച്ചു. അമേരിക്കയുടെ നടപടി അസാധുവാണ് യുഎന്‍ പ്രമേയത്തില്‍ പറയുന്നു.
മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്ന യുഎസ് നടപടിയെ ഐക്യരാഷ്ട്ര സഭ പ്രമേയത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. യുഎന്‍ പ്രമേയത്തെ 128 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്തു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്നില്‍ അമേരിക്ക പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യുഎന്‍ നടപടി കടുത്ത തിരിച്ചടിയാണ്.
ടെല്‍ അവീവാണ് ഇസ്രായേലിന്റെ തലസ്ഥാനം. പക്ഷെ ജറുസലേമായി പ്രഖ്യാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇസ്രായേല്‍. എന്നാല്‍ പാലസ്തീനും ജറുസലേമിനെ തങ്ങളുടെ തസ്ഥാനമായി പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്. ഇസ്രായേല്‍ നടപടി അമേരിക്ക അംഗീകരിച്ചത് പശിചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: