തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ വസതിയിലേക്ക് എന്‍ഡിഎ യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. എന്‍ഡിഎ സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൊള്ള ലാഭക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് ജിഎസ്ടി ഫലപ്രദമായി നടപ്പിലാക്കാത്തതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
വ്യാപാരമേഖല പൂര്‍ണ്ണമായും തുറന്നിട്ടിരിക്കുന്നു. ജിഎസ്ടിയുടെ പേരില്‍ ഇവര്‍ ജനങ്ങളുടെ പോക്കറ്റുകള്‍ കൊള്ളയടിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയപ്പോള്‍ നിയമമുണ്ടായിരുന്നിട്ടും സംസ്ഥാനത്ത് ശരിയായ അര്‍ത്ഥത്തില്‍ ജിഎസ്ടി നടപ്പിലാക്കാത്തത് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാനാണ്. സംസ്ഥാനത്ത് വില കുതിച്ചു കയറുകയാണ്. ജിഎസ്ടി ഇല്ലാത്ത പച്ചക്കറിക്കുവരെ തീവിലയെന്നും കുമ്മനം പറഞ്ഞു.
ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പത്ത് ശതമാനത്തില്‍ നിന്ന് ഇരുപത് ശതമാനം നികുതി ലഭിക്കുമെന്നാണ്. ഇത് മാറ്റിപ്പറയാന്‍ മന്ത്രി തയ്യാറാകുമോ. കുമ്മനം ചോദിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
എന്‍ഡിഎ നേതാക്കളായ ഗോപകുമാര്‍, കെ.കെ.പൊന്നപ്പന്, രാജന്കണ്ണന്, കുരുവിള മാത്യൂസ,് രാജേന്ദ്രന്, സുനില്‍ തക്കാട്, ബിജെപി ദേശീയസമിതി അംഗം കരമന ജയന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, അതിയന്നൂര്‍ ശ്രീകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പാപ്പനംകോട് സജി, ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: