ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ആര്‍എസ്എസ് താലൂക്ക് കാര്യാലയം എസ്എഫഐക്കാര്‍ അക്രമിച്ച് അടിച്ചു തകര്‍ത്തു. കാര്യാലയത്തിന് മുന്നില്‍ നിര്‍ത്തിയിരുന്ന ആറോളം ബൈക്കുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു.
ഇന്നലെ ഏറ്റുമാനൂരപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം നടത്തിയതിന് ശേഷമാണ് കാര്യാലയം തകര്‍ത്തത്. കോളേജില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനിടെ ഗവ. ഐടിഐ വിദ്യാര്‍ത്ഥികളായ മെല്ബിന്, ബിബിന്‍ സെബാസ്റ്റ്യന്‍, അനന്തു, ജോബിന് എന്നീ എസ്എഫ്ഐക്കാര്‍ സിപിഎം പ്രവര്‍ത്തകരമായി എത്തിയാണ് കാമ്പസിനുള്ളില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്ര മണം നടത്തിയത്. ഗുരുതരമായ പരിക്കേറ്റ അഖില്‍ രാജ്(19) എന്ന വിദ്യാര്‍ത്ഥിയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗവ. ഐടിഐയില്‍ നിന്നും എത്തിയ മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം ബൈക്കുകളിലെത്തിയാണ് കാര്യാലയത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വാതിലുകളും ജനല്‍ ചില്ലുകളും ഡോ. ഹെഡ്ഗേവാറിന്റേയും ഗുരുജി ഗോള്വള്ക്കറിന്റേയും ഫോട്ടോകളും തകര്‍ത്തു. സംഭവമറിഞ്ഞ് ഏറ്റുമാനൂര്‍ സിഐ എ.ജെ. തോമസ്, എസ്ഐ സുരേഷ് കുമാര്‍, ഗാന്ധിനഗര്‍ എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: