ചക്കുളത്തുകാവ്(ആലപ്പുഴ): സ്ത്രീശക്തിയെ ആരാധിച്ച് ഭക്തിയുടെ നിറവില്‍ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നാരീ പൂജ. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദനശിവയുടെ കാല്‍കഴുകിയാണ് ചടങ്ങിന് തുടക്കമായത്, ഭാരതത്തിന്റെ പ്രൗഢിയിയും അന്തഃസത്തയും നിലനിന്നത് സ്ത്രീത്വത്തിലാണെന്നും ജീവതത്തിന്റെ താളം പോലും സ്ത്രീയോടുള്ള മനോഭാവത്തിലാണന്നും വന്ദന ശിവ പറഞ്ഞു.
നാരീപൂജയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നിരവധി സ്ത്രീകളുടെ പാദപൂജയും നടന്നു. അഡ്മിനിസ്ട്രറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, പി.ആര്.ഒ സുരേഷ്കാവുംഭാഗം, ഹരിക്കുട്ടന് നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, മേലില രാജശേഖരന്, കെ. സതിശ്കുമാര്, അജിത്ത് പിഷാരത്ത് എന്നിവര്‍ പ്രസംഗിച്ചു.
26 ന് രാവിലെ 9ന് കലശാഭിഷേകം നടക്കും. 3 ന് കാവുംഭാഗം തിരുഎറങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നുംതിരുവാഭരണഘോഷയാത്ര. 9.30ന് തിരുവാഭരണംചാര്‍ത്തി സര്‍വ്വമംഗള ആരതി. 27 ന് രാവിലെ 9 ന് ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുംകാവടികരകംവരവ്, മഞ്ഞനീരാട്ട്. 11.30ന് ചക്കരക്കുളത്തില്ആറാട്ടും കൊടിയിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: