കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി ഭരണം. അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാതെ പോലീസ്. ഇത് സിപിഎം ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു.
ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മറ്റിയുടേതുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളാണ് പോലീസ് നടപ്പാക്കുന്നത്. മിക്ക സ്റ്റേഷനുകളിലെയും കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥര്‍ വരെ പാര്‍ട്ടി അനുഭാവികളാണ്. ഇവരാണ് സ്റ്റേഷന് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ കേസന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും നീക്കി.
മുന്‍പ് പാര്ട്ടിപ്രവര്ത്തകരായിരുന്നവരെയാണ് എസ്ഐ മുതല്‍ ഡിവൈഎസ്പിവരെയുളള സ്ഥാനങ്ങളില്‍ നിയമിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ടാവട്ടെ സിപിഎം ജില്ലാ നേതൃത്വം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം നിരവധി അക്രമങ്ങള്‍ നടത്തിയിട്ടും പോലീസ് നിസ്സംഗമാണ്. കേസുകളില്‍ പ്രതികളായ ഒരൊറ്റ സിപിഎം പ്രവര്‍ത്തകനേയും ഇതുവരെ പിടിച്ചിട്ടില്ല. ഭരണ സ്വാധീനമുപയോഗിച്ച് പ്രതികള്‍ പോലീസിന്റെ മൂക്കിന് താഴെ വിലസുകയാണ്. കതിരൂരിലും മട്ടന്നൂര്‍ ശിവപുരത്തും ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞും വെട്ടിയും കൊല്ലാന്‍ നോക്കിയവരെ തിരിച്ചറിഞ്ഞിട്ടും ഒരാളെപ്പോലും ് പിടികൂടിയില്ല. അക്രമികള്‍ക്കെതിരെ കേസെടുക്കാതെ നിരപരാധികളായ സംഘപ്രവര്‍ത്തകരേയും മറ്റ് പാര്‍ട്ടിപ്രവര്‍ത്തകരേയും കള്ളക്കേസില്‍പ്പെടുത്തി ജയിലിലടയ്ക്കുന്ന സാഹചര്യമാണ്.
അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലറിയിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും യാത്രകള്‍ പോലും പാര്‍ട്ടിക്കാരിലെത്തിക്കാനും പല സ്റ്റേഷനുകളിലും ഉദ്യോഗസ്ഥരുണ്ട്. ബിജെപി പ്രവര്‍ത്തകനെ അകാരണമായി അറസ്റ്റു ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചു പോവുകയായിരുന്ന ബിജെപി നേതാക്കളെ കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് വെട്ടിയത് ് പോലീസ് പാര്‍ട്ടി നേതൃത്വത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റുമാരില്‍ ഒരാളായ കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവാണ് കണ്ണൂരിലെ പോലീസിനെ നിയന്ത്രിക്കുന്നത്.
സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സാമൂഹ്യമാധ്യമങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പോസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ സജീവമാണ്. കഴിഞ്ഞദിവസം തളിപ്പറമ്പില്‍ സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ പോലീസ് ഉദ്യോഗസ്ഥന് സജീവമായി പങ്കെടുത്ത് പ്രസംഗിച്ച സംഭവം വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: