കോട്ടയം: ജില്ലയില്‍ പുതുവത്സരാഘോഷം കൊഴുപ്പിക്കാന്‍ വന്‍ തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസും എക്സൈസും ജാഗ്രതയില്‍. രഹസ്യമായി് റേവ് പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ റേവ് പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലായതോടെയാണ് സംഘം സമീപ സ്ഥലങ്ങളിലേക്ക് ചുവട് മാറ്റുന്നത്.
ഈ വര്‍ഷം 25 കിലോ കഞ്ചാവ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസും എക്സൈസും പിടിച്ചിരുന്നു. തമിഴ് നാട്ടില്‍ നിന്ന് കമ്പം, തേനി വഴിയാണ് കഞ്ചാവ് എത്തുന്നത്. ഇതാണ് എക്സൈസിനെ അസ്വസ്ഥമാക്കുന്നത്. സഞ്ചാരികളെന്ന വ്യാജേനയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മൂന്ന് പേര് പിടിയിലായി. സംഘത്തലവന് നാഗമ്പടത്ത് പോലീസ് പിടിയിലാകുന്നതിന് മുമ്പ് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കോട്ടയത്തിന് സമീപത്തായി കിലോ കണക്കിന് കഞ്ചാവ് സൂക്ഷിക്കുന്ന കേന്ദ്രം ഉണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പുതുവത്സരത്തിന് കഞ്ചാവ് കൂടാതെ എല്‍എസ്ഡി ഉള്‍പ്പെടെ മാരകമായ മയക്കുമരുന്നുകള്‍ എത്താനുള്ള സാധ്യത എക്സൈസ് തളളിക്കളയുന്നില്ല. റേവ് പാര്‍ട്ടികളില്‍ ഇത്തരം മയക്കു മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കരയില്‍ മാത്രമല്ല കായലിലും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൗസ് ബോട്ടുകളിലും പരിശോധന നടത്താനാണ് തീരുമാനം. ജനുവരി അഞ്ചു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും പ്രത്യേക സ്ക്വാഡുകള്‍ക്കും രൂപം നല്‍കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. പുതുവത്സരാഘോഷം മുന്നില്‍ കണ്ട് അതിര്‍ത്തി റോഡുകളില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: