തൊടുപുഴ: ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച കുടുംബശ്രീ സംസ്കാര ചടങ്ങുകളും ഏറ്റെടുക്കുന്നു.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കുടുംബശ്രീ ഇത്തരം പദ്ധതി ഏറ്റെടുക്കുന്നത്. ഇടവെട്ടി പഞ്ചായത്ത് ഇടവെട്ടിച്ചിറ എഡിഎസ് നേതൃത്വത്തില്‍ രൂപീകരിച്ച പ്രതീക്ഷ യുവശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൃതശരീരം വീടുകളില്‍ ചെന്ന് ദഹിപ്പിക്കുന്നതിനുള്ള ക്രിമിറ്റോറിയം, പന്തല്‍ സൗകര്യം അടക്കം കുറഞ്ഞ ചിലവില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ അംഗങ്ങള്‍, ജില്ലയിലെ അഗതി അംഗങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകളും ഉണ്ടാകും. അഞ്ചര ലക്ഷം രൂപ ബാങ്ക് വായ്പയും മൂന്നര ലക്ഷം രൂപ കുടുംബശ്രീ ഇന്നവേഷന്‍ ഫണ്ടും യുവശ്രീ അംഗങ്ങളുടെ വിഹിതവും ഉള്‍പ്പെടെ ഉപയോഗിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇടവെട്ടിച്ചിറ ഒന്നാം വാര്‍ഡ് മെമ്പര്‍ ടി.എം. മുജീബ്, കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എ., കുടുംബശ്രീ ചെയര്‍പേഴ്സണ്‍ രാജമ്മ ബാബു, എഡിഎസ് ഭാരവാഹികളായ രാധാ ബിജു, സരോജിനി വേലായുധന്, രജനി ദേവരാജന്‍, യുവശ്രീ ഗ്രൂപ്പ് അംഗങ്ങളായ അനിത, ടിന്റു, സന്ധ്യ എന്നിവരാണ് സംരഭത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: