മൂലമറ്റം: ഫെയ്സ്ബുക്കില്‍ സാമൂഹ്യപ്രശ്നങ്ങള്‍ പോസ്റ്റ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ സിപിഎം ശ്രമം. മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കുളം മണ്ഡപത്തില്‍ ശ്രീജേഷിനെയാണ് കള്ളക്കേസില്‍ കുടുക്കുവാനുള്ള ആസുത്രിത നീക്കം നടത്തുന്നത്. കഴിഞ്ഞ 16നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ പരാതി നല്‍കുന്നത്. തൊടുപുഴ ഡിവൈഎസ്പിക്ക് ലഭിച്ച പരാതി കാഞ്ഞാര്‍ പോലീസിന് കൈമാറുകയായിരുന്നു. ദേശീയ വിഷയത്തില്‍ തന്റേതായ അഭിപ്രായം ഫെയ്സ്ബുക്കിലൂടെ രേഖപ്പെടുത്തിയിരുന്ന ശ്രീജേഷിനെതിരെ കേസ് എടുക്കുവാന്‍ തക്കതായ യാതൊന്നും ഇല്ലെന്ന് പോലീസിനും ബോധ്യപ്പെട്ടതാണ്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കുവാന്‍ പോലീസിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഉള്ളത്. മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഉണ്ട് എന്ന് പരാതിയില്‍ പറയുന്നുണ്ടെങ്കിലും അത്തരം പോസ്റ്റുകള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. മൂലമറ്റം ഭാഗത്ത് എതിരഭിപ്രായം ഒന്നുമില്ലാത്ത വ്യക്തിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുവാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ഏറെ അമര്‍ഷമുണ്ട്. കേസ് എടുക്കത്തക്കവിധം യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ലായെന്ന് ശ്രീജേഷിന്റെ പേജ് പരിശോധിച്ചാല്‍ മനസിലാകും.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന സിപിഎം തന്നെയാണ് പോലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിശബ്ദരാക്കുവാനുള്ള നീക്കം നടത്തുന്നത്. അണക്കരയില്‍ പോത്തിന്റെ കോലത്തിന് മുകളില്‍ പ്രധാനമന്ത്രിയുടെ രൂപം ഉണ്ടാക്കി വെച്ച് പരസ്യമായി അവഹേളിച്ചിട്ടും നടപടി സ്വീകരിക്കാത്ത പോലീസാണ് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെഎസ്ആര്‍ടിസി ഡ്രൈവറെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുവാനുള്ള നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: