കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എന്‍.രാമകൃഷ്ണന് (71)അന്തരിച്ചു. ശ്വാസകോശ അര്‍ബ്ബുദബാധയെ തുടര്‍ന്ന് മംഗലാപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1941 മാര്‍ച്ച് 13ന് അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത് രാഘവന്റേയും നാവത്ത് നാരായണിയുടേയും നാലു മക്കളില്‍ മൂത്തമകനായി ജനിച്ച രാമകൃഷ്ണന് വിശ്രമരഹിതമായ പൊതുപ്രവര്‍ത്തനത്തിലൂടെയാണ് കോണ്‍ഗ്രസിന്റെ നേതൃനിരയിലെത്തുന്നത്.
ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് അഞ്ചരക്കണ്ടി, എടക്കാട് നിയോജക മണ്ഡലം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിക്കൊണ്ടായിരുന്നു തുടക്കം. 1965-66 കാലയളവില്‍ ബീഡിത്തൊഴിലാളി യൂണിയന് (ഐഎന്‍ടിയുസി) നേതാവായി ട്രേഡ് യൂണിയന് രംഗത്ത് അദ്ദേഹം സജീവമായി. സാധു ബീഡി ബ്രാഞ്ച് മാനേജരായി ജോലി ചെയ്തു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് പ്രവര്‍ത്തനം. 1967 ല്‍ സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് സെക്രട്ടറിയായി. 1970ല്‍ എടക്കാട് നിയോജക മണ്ഡലത്തില്‍ നിന്നൂം എംഎല്‍എ ആയി നാലാം കേരള നിയമസഭയിലെത്തി. 1971 ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി. 18 വര്‍ഷം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
1977 ല്‍ എടക്കാട് നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചു. 1980 ല്‍ കണ്ണൂര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചു. 1982-87 കാലയളവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇതേ കാലയളവില്‍ ഹാന്‍വീവ് ചെയര്‍മാനായും കേന്ദ്ര സര്‍ക്കാരിന്റെ എസ്എസ്ഐ ബോര്‍ഡിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും?വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണുമായ വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: നിരന് ദാസ് (ഗള്‍ഫ്), അപര്‍ണ്ണ, അമൃത. മരുമക്കള്‍; അനില്‍(ബാംഗ്ലൂരില്‍ ബിസിനസ്), മഹേഷ് (ബാംഗ്ലൂരില്‍ ബിസിനസ്). സഹോദരങ്ങള്‍: പരേതനായ സഹദേവന്, പ്രേമന്,സാവിത്രി. മൃതദേഹം നാളെ ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. പരേതനോടുള്ള ആദരസൂചകമായി നാളെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: