ഇരിട്ടി: പാറപൊട്ടിക്കാനുപയോഗിക്കുന്ന തോട്ട സ്വന്തം ശരീരത്തില്‍ വെച്ചുകെട്ടി യുവാവ് ആത്മഹത്യ ചെയ്തു. അയ്യങ്കുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവില്‍ ഡോണ്‍ബോസ്കോ സ്കൂളിന് സമീപം പടിഞ്ഞാറേ പീടികയില്‍ റോണിസ് (36) ആണ് ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിയോടെ വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു ആത്മഹത്യ. ശക്തമായ സ്പോടനത്തെത്തുടര്‍ന്ന് ശാരീരഭാഗങ്ങള് ചിന്നിച്ചിതറി. മാംസക്കഷണങ്ങള്‍ വീടിന്റെ ചുമരിലും മുറ്റത്തും പറമ്പിലുമായി ചിന്നിച്ചിതറിയ നിലയിലാണ്. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്ന നിലയിലാണ്. കരിങ്കല്‍ പൊട്ടിക്കല്‍ തൊഴിലാളിയായ റോണിസ് മദ്യലഹരിയിലായിരുന്നു എന്നാണ് സംശയിക്കുന്നത്. ആത്മഹത്യക്കു മുന്‍പ് ഭാര്യയെയും രണ്ടു മക്കളേയും രാവിലെ തന്നെ ക്രിസ്തുമസ് കേക്കുമായി സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു മാതാപിതാക്കള്‍ ഈ സമയത്ത് ഉണ്ടായിരുന്നത്. കരിക്കോട്ടക്കരി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
വര്‍ക്കി-സാലി ദമ്പതികളുടെ മകനാണ്. ഭാര്യ: നിമ്മി. മക്കള്‍: റിയ, റോയല്‍ ബോസ്കോ. സഹോദരങ്ങള്‍: ടോണിസ്, റോജില്‍, സോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: