ടെക്സാസ്: ദൈവഹിതത്തിനനുസരിച്ചാണ് അയാൾ തന്നെ ലൈംഗികമായി വേട്ടയാടിയത്. പാസ്റ്റർ ഓരോ തവണയും തന്റെ ഷർട്ട് ഉയർത്തി മാറിടത്തിൽ സ്പർശിക്കുമ്പോഴും താൻ നിശബ്ദയായി പോയി. ഏറെ വിശ്വാസമർപ്പിച്ച പാസ്റ്ററുടെ ലൈംഗിക പീഡനം പുറം ലോകത്തെയറിച്ച പതിനാറുകാരിയുടെ പ്രസ്താവനയാണിത്.
അമേരിക്കയിലെ സൗത്ത് കരോലിനയിലെ നതാഷ ലോർ എന്ന പതിനാറുകാരിയാണ് തന്റെ കമ്മ്യൂണിറ്റിയിലെ പാസ്റ്റർ തന്നോട് കാണിച്ച ലൈംഗിക വൈകൃതങ്ങൾ നവമാധ്യമത്തിലൂടെ തുറന്ന് പറഞ്ഞത്. സൗത്ത് കരോലിനയിലെ വാട്ടർബോറോയിലെ കമ്മ്യൂണിറ്റി സെന്ററിലെ പുരോഹിതനായ 84കാരൻ പാസ്റ്റർ റാൽഫ് ഗോർഡോൻ സ്റ്റെയറാണ് പെൺകുട്ടിയെ അഞ്ച് മാസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കമ്മ്യൂണിറ്റി സെന്ററിൽ പ്രവർത്തിക്കാനായി പോയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ പാസ്റ്റർ പെൺകുട്ടിയെ ദൈവത്തിന്റെ പേര് പറഞ്ഞ് ചൂഷണം ചെയ്യുകയായിരുന്നു.
തനിച്ച് കിട്ടുന്ന സമയത്തെല്ലാം പാസ്റ്റർ പെൺകുട്ടിയെ സ്പർശിക്കുകയും ലൈംഗിക ചുവയോട് കൂടി സംസാരിക്കുമായിരുന്നു. ആദ്യ നാളുകളിൽ പാസ്റ്റർ നന്നായിട്ടാണ് പെരുമാറിയിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റം വരുകയായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും കമ്മ്യൂണിറ്റി സെന്ററിൽ തന്നെ ജീവിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഒരു നാൾ റേഡിയോ റൂമിലേക്ക് കയറാൻ ആവശ്യപ്പെടുകയും തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് പെൺകുട്ടി ഇവിടം ഉപേക്ഷിക്കുകയും തന്റെ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരം പോലീസിൽ പരാതിപ്പെട്ടു. ഇതിനു പുറമെ യൂട്യൂബിൽ തനിക്ക് ഉണ്ടായ ലൈംഗിക പീഡനം തുറന്നു പറയുകയും ചെയ്തു. പെൺകുട്ടിയുടെ തുറന്ന് പറച്ചിലിനു ശേഷം നിരവധി അന്തേവാസികൾ പുരോഹിതനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: