ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനും ജമാ അത്ത്ദ്ദുവ തലവനുമായ ഹാഫിസ് സയിദിന് ലഷ്കര്‍ ഇ തോയ്ബയുടെ പ്രത്യേക സുരക്ഷാ സേന. ആധുനിക തോക്കുകളുള്‍പ്പെടെ വിദഗ്ധരെയുള്പ്പെടുത്തിയാണ് സേനയെ സജ്ജീകരിച്ചിരിക്കുന്നത്.
ലാഹോറിന് പുറത്ത് യാത്ര ചെയ്യുമ്പോഴും 24 മണിക്കൂറും സേനാംഗങ്ങള്‍ സയിദിനൊപ്പമുണ്ടാകും. ഗുജ്രന്‍ വാലയില്‍ സായുധ സംഘത്തോടൊപ്പം സയീദ് പോകുന്ന ചിത്രം കഴിഞ്ഞ ദിവസം പാകിസ്താന് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.
മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം ഈയിടെയാണ് പാകിസ്ഥാൻ കോടതി ഉത്തരവിനെത്തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജമാ അത്ത്ദ്ദുവ പങ്കെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: