തിരുവനന്തപുരം: ക്രിസ്തുമസ് അവധിക്കാലത്ത് നാഷണല്‍ സര്‍വ്വീസ് സ്കീം എല്ലാവര്‍ഷവും നടത്തിവരുന്ന ക്യാമ്പ് സിപിഎം പാര്‍ട്ടി പരിപാടി ആക്കാന്‍ നീക്കം. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള മണക്കാട് ഗവ: വെക്കേഷണല്‍ ഹൈസ്ക്കൂളില്‍ നടക്കുന്ന ക്യാമ്പാണ് പാര്‍ട്ടി പരിപാടി ആക്കാനുള്ള നീക്കം നടത്തുന്നത്.
ഏഴുദിവസത്തെ അവധിക്കാല ക്യാമ്പാണ് നടത്തുന്നത്. തെരഞ്ഞെടുത്ത വോളയന്റിയര്മാര് ക്യാമ്പില്‍ പങ്കെടുക്കും. വ്യക്തിതത്വ വികസനം, ദേശീയത, സേവനം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പിനോട് അനുബന്ധിച്ച് ഏതെങ്കിലും ഒരു ചേരി പ്രദേശം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയും അവിടെ വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കും. മണക്കാട് ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഇത്തവണ ഓഖി ദുരിത ബാധമേഖലകള് സന്ദര്‍ശിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെയാണ് മണക്കാട്ടെ സിപിഎം നേതാക്കള്‍ ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ രംഗത്തു വന്നത്.
എന്‍എസ്എസ് ക്യാമ്പിനായി സാധാരണ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി പിടിഎ അംഗങ്ങളില്‍ നിന്ന് സ്വാഗതസംഘം രൂപീകരിക്കും. എന്നാല്‍ മണക്കാട് സ്കൂളില്‍ പ്രദേശത്തെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കമ്മറ്റി രൂപീകരിച്ചത്. ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്മറ്റി അംഗങ്ങളായി എന്ന് അറിയുന്നു. സ്വാഗത സംഘം യോഗത്തില്‍ എല്‍സി നേതാവ് പാര്‍ട്ടിഅംഗങ്ങളുടെ ലിസ്റ്റ് എഴുതി വായിക്കുകയായിരുന്നു.
ക്യാമ്പിന്റെ ചെലവ് മുഴുവന്‍ സാധാരണ എന്‍എസ്എസ് ആണ് വഹിക്കുന്നത്. എന്നാല്‍ കാമ്പിന്റെ പേരില്‍ പണം പിരിക്കാനുള്ളനീക്കവും നേതാക്കള്‍ ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശിയബോധവും സാമൂഹ്യപ്രവര്‍ത്തന പരിശീലനവും നല്‍കേണ്ട ക്യാമ്പില്‍ പാര്‍ട്ടി ബോധം വളര്‍ത്താനുള്ള നീക്കത്തിലാണ് സിപിഎം പ്രദോശിക നേതൃത്വം. എന്നാല്‍ കൗണ്‍സിലര്‍മാരുടെ കൂടെ വന്നവരാണ് സ്വാഗതസംഘത്തില്‍ പങ്കെടുത്തെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. പുറത്ത് നിന്നുള്ള പണപ്പിരിവ് അനുവദിക്കില്ലെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: