കണ്ണൂര്‍: സമാധാന ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ഉടന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കാണുമെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയാണ്. ഇവിടെ ക്രമസമാധാനം തകര്‍ന്ന അവസ്ഥയില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കണ്ണൂര്‍ ശിവപുരത്ത് ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സിപിഎം പ്രവര്‍ത്തകരായ രാഗേഷ് എടച്ചേരി, നകുലന് പൂവംപൊയില്‍, പ്രമോദ് ചെന്നത്തണ്ട , വി.സി.ഹാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: