ഭോപ്പാല്‍; പത്തൊന്‍പതു വയസുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പ്രതികള്‍ക്ക് പ്രത്യേക അതിവേഗ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. കോടതിയില്‍ ഹാജരായിരുന്ന നാലു പേരും പ്രത്യേക ജഡ്ജി സവിതാ ദുബെ വിധി പ്രഖ്യാപിച്ചപ്പോഴും നിര്വ്വികാരായിരുന്നു.
ബിഹാരി ഛാദര്‍( ഗോലു 25) അമര്‍( 24 ഗുണ്ടു) രാജേഷ് ചേതാറാം( രാജു 26) രമേഷ് മെഹ്റ( ‘രാജു46 ) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.കേസില്‍ 15 ദിവസം കൊണ്ട് അന്വേഷണ പൂര്‍ത്തിയാക്കി നവംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയായി.
പരിശീലന ക്ളാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒക്ടോബര്‍ 31നാണ് പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. അവളുടെ മൊബൈലും ആഭരണങ്ങളും കവരുകയും ചെയ്തു. കഴുത്തു ഞെരുക്കി കൊല്ലാന്‍ ശ്രമിച്ചെങ്കിലും ബോധം കെട്ടു പോയ പെണ്‍കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിച്ച് പോകുകയായിരുന്നു ബോധം തെളിഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.
പോലീസ് ദമ്പതികളുടെ മകളാണ് കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി. സമ്മതത്തോടെയുള്ള ശാരീരിക ബന്ധമായിരുന്നുവെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: