മനില: ദിവസങ്ങളായി ഫിലിപ്പീന്‍സില്‍ തുടരുന്ന ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലുംപെട്ട് മരണസംഖ്യ 44 ആയി. ദക്ഷിണ ഫിലിപ്പീന്‍സിലും സമീപ ഗ്രാമങ്ങളിലും വന്‍നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
ടുബോഡിലെ ടൗണിനു സമീപം 19 പേര് മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. പ്രകൃതിക്ഷോഭത്താല്‍ അവിടെത്തെ ഗ്രാമം ഇല്ലാതായതായി ടുബോഡിലെ പോലീസ് ഓഫീസര്‍ ജെറി പരാമി പറഞ്ഞു.
പോലീസും സുരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ മൃതദ്ദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുമുമ്പ് 2013 നവംബറിലാണ് ഫിലിപ്പീന്‍സില്‍ ഏറ്റവുമധികം നാശമുണ്ടാക്കിയ ചുഴലിക്കാറ്റ് ഉണ്ടായത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരുന്നു ഇത്. 7,350 പേരാണ് അന്നു മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: