തിരുവനന്തപുരം: ടൂറിസം രംഗത്ത് മികവ് പുലര്‍ത്തിയവര്‍ക്കുള്ള ടൂറിസം വകുപ്പിന്റെ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണംചെയ്തു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍-ട്രാവല്‍ ഏജന്റുമാര്‍ വിഭാഗത്തില്‍ കൊച്ചി ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിനും കരളത്തിലെ മികച്ച 3 സ്റ്റാര്‍ ഹോട്ടലിന് പൂവാര്‍ എസ്ചുറി ഐലന്‍ഡിനും മികച്ച 4 സ്റ്റാര്‍ ഹോട്ടലിന് തേക്കടി സ്പൈസ് വില്ലേജിനും ലഭിച്ചു. മികച്ച 5 സ്റ്റാര്‍ ഹോട്ടലിന് കൊച്ചി മാരിയട്ട് ഹോട്ടല്‍, ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ പ്രൈവറ്റ് ലിമിറ്റഡിനും 5 സ്റ്റാര്‍ ഡീലക്സ് ഹോട്ടലിനുള്ള പുരസ്കാരം കോവളം ദ ലീല റാവിസ് ലഭിച്ചു. ഹെറിറ്റേജ് ഹോട്ടലിന് കുമരകം കോക്കനട്ട് ലഗൂണിനും അംഗീകൃത ക്ലസ്സിഫൈഡ് ആയുര്‍വേദിക് കേന്ദ്രത്തിന് ചൊവ്വര സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റലിനും ലഭിച്ചു. അംഗീകൃത ക്ലസ്സിഫൈഡ് ഹോംസ്റ്റേക്ക് മൂന്നാര്‍ റോസ് ഗാര്‍ഡന്‍സിലെ ഇക്കോ ഫ്രണ്ട്ലി ഹോം സ്റ്റേക്കാണ്. അംഗീകൃത ക്ലസ്സിഫൈഡ് സര്‍വീസ്ഡ് വില്ലയ്ക്ക്മലപ്പുറം ടീക് ടൗണിനെയും മികച്ച ഹോട്ടല്‍ മാനേജറായി രാജേഷ് നായരെയും തെരഞ്ഞെടുത്തു. മികച്ച പ്രിന്റ് മീഡിയ റിപ്പോര്‍ട്ടിന് മാതൃഭൂമി യാത്ര മാഗസിനിലെ സബ്എഡിറ്റര്‍ ജി. ജ്യോതിലാലിനു ലഭിച്ചു. മികച്ച ഫോട്ടോഗ്രാഫിയില്‍ മലയാള മനോരമയിലെ രാജന് എം. തോമസിനും പുരസ്കാരം ലഭിച്ചു. പുരസ്കാരദാന ചടങ്ങില്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. മധു, കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: