പോത്തന്‍കോട്: ക്ഷേത്രക്കുളം ഉപയോഗശൂന്യമായിട്ട് നാളുകള്‍ ഏറെ. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തോന്നയ്ക്കല്‍ സബ്ഗ്രൂപ്പില്‍പ്പെട്ട കരൂര്‍ രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളമാണ് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങള്‍ ഏറെയായത്. പായലും കാടും പിടിച്ച് വൃത്തിഹീനമാണ് ഇപ്പോള്‍ കുളം.
ക്ഷേത്രത്തിന് മുന്‍വശത്തെ കുളം നവീകരിക്കുന്നതിന് 2014-2015 കാലയളവില്‍ സംസ്ഥാനസര്‍ക്കാരിന്റെ കാവും കുളവും സംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നവീകരണത്തിന്റെ എസ്റ്റിമേറ്റെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി ടെന്‍ഡര്‍ ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ദേവസ്വം ബോര്‍ഡിന് കൈമാറാത്തതിനാല്‍ നവീകരണം ആരംഭിച്ചിടത്തു തന്നെ നിലച്ചതായി ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ പറയുന്നു.
ക്ഷേത്രത്തിന്റെയും കുളത്തിന്റെയും സംരക്ഷണത്തിന് ക്ഷേത്ര ഉപദേശകസമിതി നിരവധി പരാതികളും നിവേദനങ്ങളും ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നാല്‍ യാതൊരു നടപടിയും അന്വേഷണങ്ങളും ഇതുവരെ ഉണ്ടായില്ല.
ക്ഷേത്രക്കുളത്തിന്റെ പരിസരവും ക്ഷേത്രത്തിന്റെ മുന്‍വശവും കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുട ഉപദ്രവം രൂക്ഷമാണ്. ആറാട്ടും ക്ഷേത്രക്കുളത്തില്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. കുളം നവീകരിക്കാനുള്ള നടപടി ദേവസ്വം ബോര്‍ഡ് ഉടനടി സ്വീകരിക്കണമെന്നാണ് ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും ആവശ്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കരൂര്‍ രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളം ഉപയോഗശൂന്യമായി കാടും പായലും പിടിച്ച നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: