ചേര്‍ത്തല: നഗരസഭ വ്യാപാര സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ വെള്ളക്കെട്ടും കാനയുടെ അപകടാവസ്ഥയും പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. കാനയില്‍ അടിഞ്ഞുകൂടുന്ന മണലും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യാത്തതാണെന്ന് ദുരിതത്തിന് കാരണമെന്നാണ് വ്യാപാരികളുടെ പരാതി.
നൂറ് കണക്കിന് യാത്രക്കാര്‍ നിത്യേന ബസ് കാത്തുനില്ക്കുന്ന ബസ് സ്റ്റോപ്പിന് സമീപമാണ് കാന സ്ഥിതിചെയ്യുന്നത്. സമുച്ചയ നവീകരണത്തിന്റെ ഭാഗമായി കെട്ടിടത്തിന് ചുറ്റും കോണ്‍ക്രീറ്റ് തറയോട് വിരിച്ചിരുന്നു.
ഇന്റര്‍ലോക്ക് കട്ട അശാസ്ത്രീയമായി വിരിച്ചതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ചാറ്റല്‍ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് മൂലം കാല്‍നടയാത്രക്കര്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
കാനയുടെ സ്ലാബ് പലയിടങ്ങളിലും പൊട്ടിതകര്ന്നതിനാല് കാല്‍നടയാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. നിത്യേന ആയിരക്കണക്കിന് ജനങ്ങളാണ് വ്യാപാര സമുച്ചയത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുുന്നത്.
അടിയന്തരമായി കാന ശുചീകരിക്കുകയും സ്ലാബുകള്‍ സ്ഥാപിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുകയും ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: