ഭുവനേശ്വര്‍: ഇന്ത്യന്‍ ആയുധശേഖരത്തിന്റെ കരുത്തുകൂട്ടി ആകാശ് മൂന്നിന്റെ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണകേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ച ആകാശിന്റെ മൂന്നാമത് പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മിനിറ്റില്‍ 25 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ മിസൈലിനു കഴിയും.
അത്യാധുനികമായ സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിട്ടുള്ളത്. ഏത് പ്രതലത്തില്‍ നിന്നും ശത്രുപാളയത്തിലെത്താന് കഴിയുന്ന ക്യൂആര്‍എസ്എഎം (ക്വിക്ക് റിയാക്ഷന് സര്‍ഫേസ്) സംവിധാനം മിസൈലിനുണ്ട്. മൂന്ന് പരീക്ഷണപ്പറക്കലുകളും വിജയമായിരുന്നെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ്, സുഖോയ് 30 വിമാനത്തില്‍ ഘടിപ്പിച്ച് പരീക്ഷണം നടത്തിയത് വിജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: