കോട്ടയം: ജില്ലയില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്ന പോലീസ് നടപടിയ്്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി.
അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരം ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസ് നിലപാട് അപലപനീയമാണ്. ഏറ്റുമാനൂരില്‍ ആര്‍എസ്എസ് കാര്യാലയം തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും കാര്യലയത്തിലുണ്ടായിരുന്ന നേതാക്കളെ ആക്രമിക്കുകയും ചെയ്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.
ക്രിമനല്‍ സംഘം മാരകായുധങ്ങളുമായിട്ടാണ് ആക്രമണം നടത്തിയത്. ബിജെപി ജില്ലാ ഓഫീസ് അടിച്ച് തകര്‍ത്തപ്പോഴും തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നിവടങ്ങളില്‍ ഓഫീസുകള്‍ നശിപ്പിച്ചപ്പോഴും പ്രതികള്‍ക്ക് ജാമ്യം നല്കി വിട്ടയച്ചു. എന്നാല്‍ ചെറുവള്ളിയില്‍ പ്രകടനത്തിനിടെ പോലീസ് നോക്കി നില്‍ക്കേ എസി ഓഫീസിന്റെ ബോര്‍ഡ് തകര്‍ത്തു എന്ന് പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
പാലായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വാഹനമിടുച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരുടെ കൈകാലുകള്‍ തല്ലി ഒടിക്കുകയും ചെയ്തു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് തേര്‍വാഴ്ച നടത്തുകയും സംഘപരിവാര്‍ പ്രവര്‍ത്തകരെ ഏകപക്ഷീയമായി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ചങ്ങനാശ്ശേരിയിലെ സംഘര്‍ഷത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍്ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും വീടുകളും വാഹനങ്ങളും തല്ലി തകര്‍ക്കുകയും ചെയ്തു. എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്നത് സംഘപരിവാര്‍ പ്രവര്‍്ത്തകര്‍ മാത്രമാണെന്ന് ഹരി പറഞ്ഞു.
പ്രതികളായിട്ടുള്ള സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. നാട്ടില്‍ നീതി നടപ്പിലാക്കേണ്ടവര്‍ ലോക്കല്‍ സെക്രട്ടറിമാരായി അധ: പതിച്ചിരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: