കുറവിലങ്ങാട് : കാലാവസ്ഥയുടെ വ്യതിയാനം മൂലം തുടര്‍ച്ചയായ മഴയ്ക്ക് ശേഷം ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. നേത്രരോഗങ്ങള്‍, മഞ്ഞപ്പിത്തം, വൈറല്‍പ്പനി, ടൈഫോയിഡ്, മൂത്രത്തിലെ അണുബാധകള്‍, ചിക്കന്‍ഫോക്സ് മുതലായ വേനല്‍ക്കാല രോഗങ്ങള്‍ക്ക് സാധ്യതയേറെയാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
പകല്‍ സമയത്തെ കടുത്ത ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്ന ഇപ്പോഴെത്തെ കാലാവസ്ഥയാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നത.് ഇതോടൊപ്പം ശക്തമായ പൊടിശല്യവും അനുഭവപ്പെടുന്നത് രോഗങ്ങള്‍ക്ക് പ്രധാനകാരണമാകുന്നു. വൈറസ് പരത്തുന്ന ചെങ്കണ്ണാണ് രോഗങ്ങളില്‍ പ്രധാനം. ഇത് പെട്ടെന്നാണ് പടരുന്നത്. ചെങ്കണ്ണ് ബാധിച്ച ആള് ഉപയോഗിച്ച തൂവാലയും മറ്റും മറ്റൊരാള്‍ ഉപയോഗിക്കുമ്പോഴാണ് രോഗം അടുത്തയാളില്‍ എത്തുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.അതേ സമയം പകര്്ച്ചപ്പനിയുടെ തീവ്രത കുറഞ്ഞ് വരുകയാണ്. ഇന്നലെ ജില്ലയില്‍ 125 പേര്‍ക്കാണ് പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയത്.കഴിഞ്ഞ ആഴ്ച 200നും 250 നും ഇടയില്‍ ആളുകള്‍ ഒപിയില്‍ എത്തിയിരുന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടിയിട്ടുണ്ട്. ഇതിന് മുഖ്യകാരണം മഞ്ഞും പൊടി ശല്യവുമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം നൂറോളം പേര് ചികിത്സയ്ക്കായി എത്തുന്നുണ്ട്.അതിസാരവും വ്യാപകമാകുന്നുണ്ട്. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതാണ് ഇതിന് കാരണം.
നേത്രരോഗങ്ങളിലെ പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ വെയില് ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചെങ്കണ്ണ് ബാധിച്ചാല്‍ പൂര്‍ണ്ണ വിശ്രമമാണ് വേണ്ടത്. കണ്ണ്ില് ഒഴിക്കാനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൊടിശല്യം മൂലം ഉണ്ടാകുന്ന മൂക്കടപ്പ്, ശ്വാസംമുട്ടല്‍, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്.
അതേ സമയം ഡെങ്കി പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പകര്‍ച്ചപ്പനിയു ഡെങ്കിയും ജില്ലയില്‍ ഒരു ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. മാലിന്യ സംസ്കരണം കാര്യക്ഷമമല്ലെങ്കില്‍ അടുത്ത വര്‍ഷവും ഡെങ്കി വരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളുന്നില്ല. വൈറസിന് രൂപാന്തരം സംഭവിച്ചാല്‍ രോഗം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: