ഉഴവൂര്‍: നാല് പേരെ കടിച്ച് നാട് വിറപ്പിച്ച പേപ്പട്ടിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഉഴവൂര്‍ ടൗണ്‍ തെരുവ് നായയുടെ അക്രമണത്തില്‍ വിറച്ചത്. നാല് പേരെയാണ് കടിച്ച് വീഴ്ത്തിയത്. ഓടി മറഞ്ഞ പേയിളകിയ പട്ടിയെ അഞ്ചുമണിക്കുറുകള്ക്കുശേഷം നാട്ടുകാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഉഴവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ മൂന്ന് സ്ത്രികളേയും ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍സ് പള്ളിതിരുനാളിന് കച്ചവടത്തിനെത്തിയ ആള്‍ക്കുമാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.തൊടുപുഴ സ്വദേശി ചിരട്ടോലിയ്ക്കല് ജോയി(48)യുടെ മുഖത്തിനാണ് കടിയേറ്റത്. ഉഴവൂര്‍ ഇലവുങ്കല്‍ചാലില്‍ എല്‍സി(55) കാലിനും കൈയ്ക്കും മുഖത്തും കടിയേറ്റു. പൈയ്യാനിമലയില് മേരി(60), അമ്പനാട്ട് ചിന്നു(22) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പേപ്പട്ടിയുടെ കടിയേറ്റ് ആളുകള്‍ വീണതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ കല്ലും വടികളുമായി പട്ടിക്കുപിന്നാലെ പാഞ്ഞുവെങ്കിലും പട്ടിഓടിയൊളിച്ചതിനാല് പിടികൂടനായില്ല .നിരവധി വീടുകളിലെ വളര്ത്തുനായക്കളേയും കന്നുകാലികളേയും ആക്രമിച്ച പട്ടിയ്ക്കായി വ്യാപക തെരച്ചില്‍ നടത്തി. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഉഴവൂര്‍ കരുനെച്ചി ചുള്ളിക്കാട് ഭാഗത്തുവച്ചാണ് നാട്ടുകാര്‍ പേപ്പട്ടിയെ കണ്ടെത്തി വെടിവെച്ചുവീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: