കൊച്ചി: കൊള്ളപ്പലിശക്കാര്‍ക്കെതിരെ മധ്യ കേരളത്തിലെ നാലു ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ‘ഓപ്പറേഷന് ബ്ലേഡ്’ എന്ന പേരില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. പലിശയ്ക്ക് പണം നല്‍കുന്നവരുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും വാഹനങ്ങളുടെ ആര്‍സി സര്‍ട്ടിഫിക്കറ്റുകളും സമ്മതപത്രങ്ങളും കണ്ടെടുത്തു. ആറ് പേര്‍ക്കെതിരെ കേസെടുത്തു.
കോട്ടയത്ത് 11ഉം, കൊച്ചിയില്‍ മൂന്നും, ഇടുക്കിയില്‍ ആറും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം റൂറല്‍ മേഖലയില്‍ 40 സ്ഥലങ്ങളില്‍ പരിശോധന നടന്നു. ആലുവ ബിനാനിപുരം സ്റ്റേഷന് പരിധിയിലാണ് കൊള്ളപ്പലിശക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും 25,000 രൂപയും പിടിച്ചെടുത്തു. പുലര്‍ച്ചെ ആറിന് ആരംഭിച്ച പരിശോധനയില്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകളും ബ്ലാങ്ക് ചെക്കുകളും പിടിച്ചെടുത്തു.
കൊള്ള പലിശക്കാര്‍ക്കെതിരെ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഓപ്പറേഷന് ബ്ലേഡ് എന്ന പേരില്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ കസ്റ്റഡിയിലായവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ള കുറ്റം ചുമത്തുമെന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: