കൊച്ചി: ഓഖി ചുഴലിക്കാറ്റിനിടയില്‍ കടല്‍ക്ഷോഭത്തില്‍ നട്ടെല്ലിന് പരിക്കേറ്റ കന്യാകുമാരി സ്വദേശി മൂത്തപ്പന്‍ എന്ന മത്സ്യത്തൊഴിലാളിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ എറണാകുളം ജനറല്‍ ആശുപത്രി മുറ്റത്ത് കിടത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ആംബുലന്‍സില്‍ മൂത്തപ്പന്‍ ഉള്‍പ്പെടെ മൂന്ന് രോഗികളെയാണ് ആദ്യം കൊണ്ടുപോകാന്‍ നിശ്ചയിച്ചത്. ആംബുലന്‍സിന്റെ ബെര്‍ത്ത് ചങ്ങല സൂരക്ഷിതമല്ലാത്തതിനാല് മൂത്തപ്പനെ തിരികെയിറക്കി ആശുപത്രി മുറ്റത്ത് കിടത്തുകയായിരുന്നു. ആലുവ സ്വദേശി പി.ബി. സത്യന് ഫയല്‍ ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: